കാബോ വെർദെ പ്രീക്വാർട്ടറിലേക്ക്; സൗദിയേയും തളച്ചത് സമനിലയിൽ…

ഹൂസ്റ്റൺ: പ്രതിരോധത്തിലെ അച്ചടക്കവും ഗോൾകീപ്പറുടെ മികവും കൈമുതലാക്കി സൗദി അറേബ്യയെ ഗോൾരഹിത സമനിലയിൽ തളച്ച കാബോ വെർദെ 2026 ഫിഫ ലോകകപ്പിന്റെ പ്രീക്വാർട്ടറിലേക്ക് മുന്നേറി. ഗ്രൂപ്പ് എച്ചിൽ മൂന്ന് മത്സരങ്ങളിൽനിന്ന് മൂന്ന് സമനില നേടിയ കാബോ വെർദെ രണ്ടാം സ്ഥാനക്കാരായാണ് നോക്കൗട്ട് ഉറപ്പിച്ചത്.

നേരത്തെ യുറഗ്വായെ 2-2നും സ്പെയിനിനെ 0-0നും സമനിലയിൽ പിടിച്ച ശേഷമാണ് സൗദിയെയും ഗോൾ നേടാൻ അനുവദിക്കാതിരുന്നത്. പ്രീക്വാർട്ടറിൽ അർജന്റീനയെയാണ് കാബോ വെർദെ നേരിടുക.

മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കാബോ വെർദെ സൗദി അറേബ്യയുടെ മുന്നേറ്റങ്ങളെ കൃത്യമായി പ്രതിരോധിച്ചു. 21-ാം മിനിറ്റിൽ വില്ലി സെമെദോയുടെ ഇടതുവശത്തുനിന്നുള്ള ശക്തമായ ഷോട്ട് പോസ്റ്റിന് തൊട്ടരികിലൂടെ പുറത്തുപോയത് കാബോ വെർദെയ്ക്ക് ലീഡ് നിഷേധിച്ചു. ആദ്യ പകുതിയുടെ അവസാന നിമിഷങ്ങളിലും നിരവധി അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ മാത്രം അകന്നു നിന്നു.

ഇടവേളയ്ക്ക് ശേഷം സൗദി അറേബ്യ ആക്രമണത്തിന്റെ തീവ്രത കൂട്ടി. രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ കാബോ വെർദെയുടെ ഗോൾമുഖത്തേക്ക് ഭീഷണിയുയർന്നെങ്കിലും ഗോൾകീപ്പർ വൊസീഞ്ഞയുടെ മികച്ച സേവിലൂടെ അപകടം ഒഴിവായി. തുടർന്ന് ഇരുടീമുകളും ഗോൾ നേടാൻ ശ്രമിച്ചെങ്കിലും സ്കോർബോർഡിൽ മാറ്റമില്ലാതെ മത്സരം അവസാനിച്ചു.

കാബോ വെർദെയ്ക്ക് വെറും അഞ്ച് ലക്ഷം മാത്രം ജനസംഖ്യയുള്ള ഒരു ആഫ്രിക്കൻ ദ്വീപ് രാജ്യമാണ്. ഈ ലോകകപ്പിൽ സ്ഥാനം പിടിച്ചതോടെ ആണ് ഈ രാജ്യത്തെക്കുറിച്ച് പുറംലോകം അറയിന്നുന്നത് പോലും….

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!