ബെംഗളുരു : സനാതനധർമ പരാമർശം നടത്തിയ തമിഴ്നാട് മന്ത്രിയും എംകെ സ്റ്റാലിന്റെ മകനുമായ ഉദയനിധി സ്റ്റാലിന് സമൻസ് അയച്ച് ബെംഗളൂരു എസിഎം കോടതി. മാർച്ച് നാലിന് നേരിട്ട് ഹാജരാകനാണ് നിർദ്ദേശം. ബെംഗളൂരു സ്വദേശിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
സെപ്റ്റംബറിൽ നടന്ന സമ്മേളനത്തിലായിരുന്നു സനാതന ധർമ്മത്തെ കുറിച്ച് ഉദയനിധി സ്റ്റാലിൻ വിവാദ പരാമർശം നടത്തിയത്. ഡെങ്കിപ്പനിയും മലേറിയയും ഉന്മൂലനം ചെയ്തത് പോലെ തന്നെ സനാതന ധർമ്മത്തെയും ഇല്ലായ്മ ചെയ്യണമെന്നായിരുന്നു മന്ത്രിയുടെ പരാമർശം.
സംഭവം ഏറെ വിവാദങ്ങൾക്ക് വഴിവെച്ചു. രാജ്യത്തിന്റെ സ്വത്വത്തെ തന്നെ ചോദ്യം ചെയ്ത പരാമർശത്തിൽ പോലീസ് നടപടിയെടുക്കാത്തതിൽ മദ്രാസ് ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു.
