കോട്ടയം: ഭഗവാൻ ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും കേട്ടാൽ അറയ്ക്കുന്ന തെറിവിളിയുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് ക്ഷേത്രത്തിലെ ശാന്തിക്കാരൻ.
ശാസ്താംകോട്ട സബ് ഗ്രൂപ്പിലെ വള്ളിക്കാവ് ദേവസ്വത്തിലെ ജീവനക്കാരനാണ് കൊല്ലം സ്വദേശിയായ രാഹുൽ ചന്ദ്രൻ(ശങ്കർ). ഇയാൾ നടത്തിയ തെറിവിളിയുടെ വോയ്സ് ക്ളിപ്പാണ് പുറത്തു വന്നിരിക്കുന്നത്. ഇതിനെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇയാളുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകരോട് വോയ്സ് ക്ളിപ്പ് തൻ്റേതാണെന്നും സിപിഎം മെമ്പർ ആണെന്നും, ശ്രീരാമനല്ല അയ്യപ്പനാണ് എൻ്റെ അന്നം, തൂക്കിക്കൊല്ലുകയൊന്നും ഇല്ലല്ലോ… ജയിലിലും കിടന്നിട്ടുണ്ടെന്നും പറയുകയുണ്ടായി.
നവോഥാനത്തിന്റെ ഉത്തമ മാതൃകയെന്നും പറഞ്ഞു സിപിഎം എന്ന പാർട്ടി കേരളത്തിലെ ക്ഷേത്രങ്ങളിൽ പൂജാരിമാരായി നിയമിച്ചവരിൽ ഒരാളായ കൊല്ലം സ്വദേശി രാഹുൽ ചന്ദ്രനെതിരെ ബിജെപി കോട്ടയം ജില്ലാസെക്രട്ടറി സോബിൻലാൽ അയർക്കുന്നം എസ്.എച്.ഒ മുൻപാകെ പരാതി നൽകി.
ക്ഷേത്രം എന്നത് ഭക്തർക്ക് അവരുടെ ആശ്വാസവും വിശ്വാസത്തിന്റെയും ഇടമാണ് അങ്ങനെയുള്ള ഒരുസ്ഥലത്തു ജോലിചെയ്യുന്ന പൂജാരിയായിട്ടുള്ള ആൾ കുറഞ്ഞത് മര്യാദയും മാന്യതയും ഉള്ളവർ ആയിരിക്കണം. ക്ഷേത്ര വിശ്വസാങ്ങളെ തകർക്കാൻ സിപിഎം നടത്തുന്ന ഒളിസേവയാണ് ഇത്തരക്കാരെ പൂജാരിമാരായി നിയമിക്കുന്നത്.
ഭഗവാൻ ശ്രീരാമനെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും പരിഹസിച്ചുകൊണ്ടും കേട്ടാൽ അറക്കുന്ന തരത്തിലുള്ള അശ്ളീല തെറിവിളി സന്ദേശങ്ങളുമാണ് നവമാധ്യമങ്ങളിൽ രാഹുൽ ചന്ദ്രനെന്ന ശാന്തിക്കാരൻ പ്രചരിപ്പിച്ചത്.
തൊടുപുഴയിലെ കൈവെട്ടു കേസിൽ സംഭവിച്ചതുപോലെയുള്ള പ്രതികരണങ്ങളല്ല ഹിന്ദുസമൂഹം നടത്തുന്നതെന്നും, ഹിന്ദുസമൂഹത്തിനുമേൽ ആർക്കും ഇപ്പോഴും എന്തും പറയാമെന്നുമുള്ള ഇടതുപക്ഷ ധാർഷ്ട്യം അനുവദിച്ചു തരികയില്ലെന്നും, കൈവെട്ടു കേസിലെ മുഴുവൻ പ്രതികളെയും നിയമത്തിനു മുൻപിൽ എത്തിച്ചതുപ്പോലെയുള്ള തരത്തിൽ സഹിഷ്ണതയോടെ നിയമപരമായി ഇത്തരത്തിൽ പെരുമാറുന്നവരെ നേരിടുമെന്നും പരാതി നൽകിയ സോബിൻ ലാൽ പറഞ്ഞു.
ഭക്തവത്സലനായ ഭഗവാൻ ശ്രീരാമനെയും രാജ്യത്തിന്റെ പ്രധാനമന്ത്രിയെയും അശ്ളീല തെറിവിളിച്ചു കലാപ ആഹ്വാനം നടത്തിയ ദേവസ്വം ബോര്‍ഡ് ശാന്തിക്കാരനെതിരെ ഇതുവരെ യാതൊരു നടപടിയും എടുത്തിട്ടില്ല. പൊതുസമൂഹത്തെയും ഭക്തരെയും അപമാനിച്ച രാഹുൽ ചന്ദ്രനെന്ന ശാന്തിക്കാരനെ ജോലിയിൽ നിന്നും മാറ്റിനിർത്തി ഇയാളുടെ മുൻകാല പ്രവർത്തനങ്ങൾ ഉൾപ്പെടെ അന്വേഷിച്ചു വേണ്ട നടപടികൾ കൈക്കൊള്ളണമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് ലിജിൻ ലാലും ആവശ്യപ്പെട്ടു.