തിരുവനന്തപുരം : ഡ്രൈവിങ് സ്കൂള്‍ സമരം മറികടന്ന് ടെസ്റ്റ് പരിഷ്കാരം നടപ്പിലാക്കാന്‍ ഉറച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.
നാളെമുതൽ ടെസ്റ്റ് മുടങ്ങാതെ നടത്തണമെന്ന് മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശവും നൽകി. ഇതിന് പിന്നാലെ സ്ലോട്ട് ലഭിച്ചവർ കൃത്യമായി ഹാജരാകണമെന്ന് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിച്ചു.
തീയതി ലഭിച്ച ഉദ്യോഗാർത്ഥികൾ സ്വന്തം നിലക്ക് വാഹനവുമായി എത്താനാണ് നിർദ്ദേശം .ഡ്രൈവിങ് സ്കൂളുകാരുടെ വാഹനമില്ലെങ്കില്‍ വാടകയ്‌ക്കെടുക്കാനും ശ്രമമുണ്ട്.
ടെസ്റ്റ്ന് സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമികൾ സജ്ജമാക്കാൻ ആർടിഒമാർക്ക് നിർദേശം നൽകി . പൊലീസ് സംരക്ഷണം ഉറപ്പാക്കണമെന്ന് ആർടിഓമാർക്ക് നിർദേശമുണ്ട് . ടെസ്റ്റ് നടത്തുന്നതിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു .
മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നത തല യോഗത്തിലാണ് തീരുമാനം.പരിഷ്‌കരിച്ച സര്‍ക്കുലര്‍ പ്രകാരം പരമാവധി 40 പേരെ മാത്രം പങ്കെടുപ്പിച്ച് മാത്രം ഡ്രൈവിംഗ് ടെസ്റ്റ് നടത്താനാണ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ തലത്തിൽ നിന്ന് നൽകിയിരിക്കുന്ന നിര്‍ദേശം. ആദ്യം റോഡ് ടെസ്റ്റ്, പിന്നീട് ഗ്രൗണ്ട് ടെസ്റ്റ് എന്ന രീതി തുടരണമെന്നും പുതിയ ട്രാക്ക് തയാറാവുന്നത് വരെ എച്ച് ട്രാക്കിൽ ടെസ്റ്റ് നടത്തി ലൈസൻസ് അനുവദിക്കണമെന്നുമാണ് നിര്‍ദ്ദേശം.