കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം; ഓഗസ്റ്റ് 13ന് കന്നട ബന്ദ്

ബംഗളൂരു : കാവേരി വെള്ളം പങ്കുവയ്ക്കൽ തർക്കം പുകയുന്ന സാഹചര്യത്തിൽ തമിഴ്നാട് മുഖ്യമന്ത്രി വിജയ്ക്കെതിരെ കന്നട സംഘടനകൾ നിലപാട് കടുപ്പിച്ചു. വെള്ളം വേണ്ടെന്ന് പറയാതെ ബെംഗളൂരുവിലേക്ക് വരാൻ സമ്മതിക്കില്ലെന്നും വിജയ്‍യെ വിമാനത്താവളത്തിൽ തടയുമെന്നും മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 13ന് കന്നഡ സംഘടനകൾ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് ബന്ദ്.

അതിനിടെ കർണാടക – തമിഴ്നാട് മുഖ്യമന്ത്രിമാരുടെ കൂടിക്കാഴ്ച ഉടനില്ല. കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ തമിഴ്നാട് മുഖ്യമന്ത്രി സി ജോസഫ് വിജയ്‍യുമായുള്ള കൂടിക്കാഴ്ച ഇപ്പോൾ വേണ്ടെന്ന് തീരുമാനിച്ചു. തിങ്കളാഴ്ച വരേണ്ടതില്ല എന്ന് വിജയ‍്‍യോട് ആവശ്യപ്പെടും. തമിഴ്നാടുമായി ചർച്ചയ്ക്ക് അനുയോജ്യമായ സാഹചര്യമല്ലെന്നും കൂടിക്കാഴ്ച നീട്ടിവയ്ക്കണമെന്നും ഡി കെ ശിവകുമാർ വിജയ്‍യെ അറിയിക്കും. കന്നഡ സംഘടനകൾ നിലപാട് കടുപ്പിച്ച സാഹചര്യത്തിലാണ് തീരുമാനം. കർണാടകത്തിൻറെ താത്പര്യം സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് ഡി കെ ശിവകുമാർ പറഞ്ഞു. അടുത്ത നിലപാടെന്തെന്ന് സർവകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!