തൃശൂർ : വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസി കോളനിയിൽനിന്ന് ഒരാഴ്ച മുമ്പ് കാണാതായ കുട്ടികൾ മരിച്ചനിലയിൽ. അരുൺ കുമാര്‍(8), സജികുട്ടന്‍(15) എന്നിവരുടെ മൃതദേഹങ്ങളാണ് കോളനിക്ക് സമീപത്ത് നിന്ന് കണ്ടെത്തിയത്.
എട്ട് വയസുള്ള അരുൺ കുമാറിന്റെ മൃതദേഹം വനാതിർത്തിയിലെ ഫയർലൈന് സമീപത്ത് നിന്ന് ലഭിച്ചു. ഇരുവരെയും കഴിഞ്ഞ ശനിയാഴ്ച മുതലാണ് കാണാതായത്.
ഇന്ന് രാവിലെ മുതൽ പൊലീസും അഗ്നിശമന സേനയും പ്രത്യേക സംഘങ്ങളായി തെരച്ചിൽ തുടങ്ങിയതിനിടെയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. അരുണിന്റെ മൃതദേഹം അഴുകിയ നിലയിലാണ്.
കുട്ടികൾ ബന്ധുവീട്ടിൽ പോയെന്നാണ് വീട്ടുകാർ കരുതിയിരുന്നത്. എന്നാൽ വിവരം ലഭിക്കാത്തതിനെ തുടർന്ന് പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ മുതല്‍ പൊലീസും ഫോറസ്റ്റ് ഉദ്യോഗസ്ഥരും നാട്ടുകാരും വനത്തില്‍ അന്വേഷണം നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായിരുന്നില്ല.
