‘അയോദ്ധ്യയില്‍ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുല്‍ രാമക്ഷേത്രത്തില്‍ ധ്യാനം നടത്താൻ സമരം ചെയ്യുകയായിരുന്നു’: പിണറായി വിജയൻ

കണ്ണൂർ : കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർഎസ്‌എസിനെ എതിർത്ത് ഞങ്ങള്‍ മതനിരപേക്ഷതയുടെ പക്ഷത്താണ് എന്ന് കോണ്‍ഗ്രസിന് പറയാനാവുന്നില്ലെന്നും സംഘപരിവാറിലേതു പോലെയുള്ള നേതൃനിര കോണ്‍ഗ്രസിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അയോദ്ധ്യ വിഷയത്തില്‍ കോണ്‍ഗ്രസിന് നിലപാട് ഇല്ലായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു.

‘കോണ്‍ഗ്രസ്‌ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാ അമ്ബലതലങ്ങളിലും അയോദ്ധ്യ സമയത്ത് പൂജ നടന്നില്ലേ.സംഘപരിവാർ കാഴ്ചപ്പാട് ചർച്ച ചെയ്യാനാണ് പാർലമെന്റ് ഒരു ദിവസം നീട്ടിയത്. സിപിഎം ബഹിഷ്കരിച്ചു, എന്തേ കോണ്‍ഗ്രസ്‌ പറയാതിരുന്നത്?. അയോധ്യയുടെ മറുവശം കോണ്‍ഗ്രസ്‌ മറക്കുന്നത് എന്താണ്? യുസിസിയില്‍ കോണ്‍ഗ്രസിന് നിലപാടില്ല. വർഗീയതയെ എതിർക്കാൻ കോണ്‍ഗ്രസിന് കഴിയുന്നില്ല.

അയോദ്ധ്യയില്‍ മോദി പ്രതിഷ്ഠക്ക് പോയ ദിവസം രാഹുല്‍ രാമക്ഷേത്രത്തില്‍ ധ്യാനം നടത്താൻ സമരം ചെയ്യുന്നു. അതിന്റെ സന്ദേശം എന്താണെന്നും പിണറായി ചോദിച്ചു. ഭയത്തിലും അങ്കലാപ്പിലും ജീവിക്കുന്ന വിഭാഗങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതാണോ കോണ്‍ഗ്രസ്‌ നിലപാട്?.

ഇടതുപക്ഷത്തിന് നിലപാടുണ്ട്. അതാണ് പ്രസക്തി. ഒരു വിഭാഗത്തില്‍ ജനിച്ചുപോയെന്ന് കരുതി അവർ ഭീതിയില്‍ കഴിയണോ.അവർക്ക് സമാധാനത്തില്‍ ജീവിക്കാൻ കഴിയണം. അതിന് തടസ്സമുണ്ടാകുമ്പോള്‍ ചോദ്യം ചെയ്യാൻ പോലും കോണ്‍ഗ്രസിന് കഴിയുന്നില്ല. കേരള വിരുദ്ധ വികാരം കോണ്‍ഗ്രസില്‍ രൂപപ്പെട്ടിരിക്കുന്നു. കേന്ദ്രത്തിനു വേണ്ടി അവർ ന്യായങ്ങള്‍ കണ്ടെത്തുന്നു. മതനിരപേക്ഷതക്ക് വേണ്ടി കേരളത്തിലെ ഒരു എംപിയും ശബ്ദിച്ചില്ല.

ഇടതുപക്ഷം ഇല്ലാതിരുന്നത് കൊണ്ടുള്ള ഗതികേടാണിത്. തെറ്റിനെ ചോദ്യം ചെയ്യലാണ് വേണ്ടത്. ഇടതുപക്ഷം ഇല്ലാത്തതിന്റെ ദൂഷ്യം നമ്മള്‍ അനുഭവിച്ചു. ഇത് തെരഞ്ഞെടുപ്പില്‍ നമുക്ക് പാഠമാണ്. ഇന്നത്തെ കോണ്‍ഗ്രസുകാരൻ നാളെ കോണ്‍ഗ്രസില്‍ ഉണ്ടാകുമോ എന്ന് കോണ്‍ഗ്രസിന് പോലും ഉറപ്പില്ല’, പിണറായി പരിഹസിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!