കാസർകോട്: എംഡിഎംഎ കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് നേതാക്കളടക്കമുള്ളവരെ മൂന്ന് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. ആഗസ്റ്റ് 22 വരെ പ്രതികൾ പൊലീസ് കസ്റ്റഡിയിൽ തുടരും. കാസർകോട് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ഷാജിദ് കമ്മാടമാണ് പ്രതികൾക്കായി കോടതിയിൽ ഹാജരായത്. യൂത്ത് കോൺഗ്രസ് നേതാക്കൾ പ്രതികളായ ലഹരിക്കേസിൽ 11-ാം ദിവസമാണ് പ്രതികളെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.
അതേസമയം, കേസിൽ ദുരൂഹതയുണ്ടെന്നാണ് പ്രതികളുടെ ആരോപണം. തങ്ങളെ കേസിൽ പെടുത്തിയതാണെന്ന് അബ്ദുൾ സലാം പ്രതികരിച്ചു. പയ്യന്നൂരിലെ ഹോംസ്റ്റേയിലേക്ക് വിളിച്ചുവരുത്തിയാണ് കേസിൽ കുടുക്കിയതെന്നും അദ്ദേഹം ആരോപിച്ചു. ജയിൽ മോചിതരായ ശേഷം മാധ്യമങ്ങളോട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും അബ്ദുൾ സലാം വ്യക്തമാക്കി. തെറ്റ് ചെയ്തിട്ടില്ലെന്നാണ് മറ്റൊരു പ്രതിയായ മുഹമ്മദ് ഹുസൈന്റെ പ്രതികരണം.
മുഖ്യമന്ത്രി വി.ഡി. സതീശനുമായോ സർക്കാരുമായോ ബന്ധമുണ്ടോ എന്ന ചോദ്യത്തിന് പ്രതികൾ മറുപടി നൽകിയില്ല. പൊലീസ് കസ്റ്റഡിയിൽ ചോദ്യം ചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
