കണ്ണൂർ : പാർട്ടി വിട്ടുപോകുന്നവർക്കെതിരെ സിപിഎം പ്രയോഗിക്കുന്ന അധിക്ഷേപ വാക്കുകളെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെയും രൂക്ഷമായി വിമർശിച്ച് തളിപ്പറമ്പ് എംഎൽഎ ടി.കെ. ഗോവിന്ദൻ.
“എം.വി ഗോവിന്ദൻ മൂന്ന് തവണ എംഎൽഎയായി, ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമാകുമ്പോഴും എംഎൽഎയാണ്, മന്ത്രിയുമായി. ഒഴിയുമ്പോൾ സ്വന്തം ഭാര്യയെയാണ് ഇനി എംഎൽഎ ആക്കേണ്ടത് എന്ന് പറയുന്ന ഗോവിന്ദൻ മാസ്റ്റർക്ക് ഒരു പാർലമെന്ററി വ്യാമോഹവുമില്ലത്രെ! അദ്ദേഹത്തിന് വിപ്ലവബോധം. സ്വന്തം ഭാര്യ ഉണ്ടായാലേ കേരളത്തിൽ വിപ്ലവം പൂർത്തിയാകൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്, എന്നിട്ട് അദ്ദേഹം നമ്മളോട് പറയുന്നു, പാർലമെന്ററി മോഹമെന്ന്’- ടി.കെ ഗോവിന്ദൻ പറഞ്ഞു.
സ്വന്തം ഭാര്യയുണ്ടായാലെ കേരളത്തിലെ വിപ്ലവം പൂർത്തിയാകൂ എന്നാണ് എം.വി ഗോവിന്ദന്റെ നിലപാട്…
