പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം; അമല്‍ ജിത്തിനായി പരീക്ഷ എഴുതിയത് സഹോദരൻ


തിരുവനന്തപുരം: പിഎസ്‍സി പരീക്ഷയിലെ ആള്‍മാറാട്ട കേസിലെ പ്രതികൾ കേരള സർ‌വകലാശാല പ്രിലിമിനറി പരീക്ഷയിലും ആൾമാറാട്ടം നടത്തിയെന്ന് കണ്ടെത്തൽ.

കേരള സർ‌വകലാശാല പ്രിലിമിനറി പരീക്ഷയില്‍ നേമം സ്വദേശി അമൽ ജിത്തിന് വേണ്ടി പരീക്ഷ എഴുതിയത് സഹോദരൻ അഖിൽ ജിത്തെന്ന് പൊലീസ് പറയുന്നു. രണ്ടാമത്തെ പരീക്ഷക്കിടെ യാണ് ഇവർ പിടിക്കപ്പെട്ടത്.

പൂജപ്പുരയിൽ കേരള സർവ്വകലാശാല ലാസ്റ്റ് ഗ്രേഡ് പരീക്ഷക്കിടെ പിഎസ്‍സി വിജിലൻസ് വിഭാഗം ബയോ മെട്രിക് മെഷീനുമായി പരിശോധനക്കെത്തി യപ്പോഴാണ് അഖിൽ ജിത്ത് ഹാളിൽ നിന്നും ഓടി രക്ഷപ്പെട്ടത്. മതിൽചാടിപ്പോയ ആളെ ഒരു ബൈക്കിൽ കാത്തുനിന്നയാളാണ് കൊണ്ടുപോയത്. ഈ വാഹനവും അമൽ ജിത്തിന്‍റെതാണ്. അമൽ ജിത്തിനുവേണ്ടി മറ്റാരോ പരീക്ഷയെഴുതാൻ ശ്രമിച്ചതെന്നായിരുന്നു പൊലീസ് സംശയം.

പരീക്ഷയെഴുതാനെത്തിയത് ആരാണെന്ന് ആദ്യം തിരിച്ചറിഞ്ഞില്ല. പിന്നീട് അമൽജിത്തിന്‍റെ വീട്ടിൽ പൊലീസ് പരിശോധന നടത്തിതോടെയാണ് സഹോദരങ്ങള്‍ നടത്തിയ ആള്‍മാറാട്ടമെന്ന് തെളിഞ്ഞത്. വെള്ളിയാഴ്ച വൈകീട്ട് ഇവർ എസിജെഎം കോടതിയില്‍ കീഴടങ്ങി. പൊലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ചോദ്യം ചെയ്യുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!