ലക്‌നൗ : രാമക്ഷേത്ര പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച അവധി. ഉച്ചയ്ക്ക് 2.30 ന് ശേഷമേ കേന്ദ്രസർക്കാർ സ്ഥാപനങ്ങൾ പ്രവർത്തിക്കുകയുള്ളൂ. കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്.
പ്രാണപ്രതിഷ്ഠയോട് അനുബന്ധിച്ച് രാജ്യമെമ്പാടും വിപുലമായ ആഘോഷപരിപാടികളാണ് നടക്കുന്നത്. ഇതിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്ക് അവസരം നൽകുന്നതിനായാണ് അവധി നൽകിയിരിക്കുന്നത് എന്ന് ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവിൽ പറയുന്നു.
ജനുവരി 22 ന് രാമക്ഷേത്രത്തിന്റ പ്രാണപ്രതിഷ്ഠ രാജ്യമെങ്ങും വലിയ ആഘോഷമാക്കുകയാണ്. ഈ ആഘോഷത്തിൽ പങ്കെടുക്കാൻ കേന്ദ്രസർക്കാർ ഉദ്യോഗസ്ഥർക്കും അവസരം ഒരുക്കണം. അതുകൊണ്ടുതന്നെ അന്നേ ദിവസം മുഴുവൻ സർക്കാർ സ്ഥാപനങ്ങൾക്കും ഉച്ചവരെ അവധിയായിരിക്കും. എല്ലാ കേന്ദ്രസർക്കാർ സ്ഥാപനങ്ങളും 2.30 വരെ അടയ്ക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
രാമക്ഷേത്ര പ്രാണപ്രതിഷ്ഠ; കേന്ദ്രസർക്കാർ സ്ഥാപനങ്ങൾക്ക് അവധി
