പത്തനംതിട്ട : കൂടൽ ബിവറേജസിന്റെ ചില്ലറ വിൽപ്പന ശാലയിൽ നിന്നു 81 ലക്ഷം രൂപ തട്ടിയ സംഭവത്തിൽ ഏഴ് ജീവനക്കാർക്കെതിരെ നടപടി. ഔട്ട്ലറ്റ് മാനേജർ കൃഷ്ണ കുമാർ, ശൂരനാട് സ്വദേശിയും എൽഡി ക്ലാർക്കുമായ അരവിന്ദ് എന്നിവരെ സസ്പെൻഡ് ചെയ്തു.
അതേസമയം അരവിന്ദിനെ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ല. ഇയാൾ ഒളിവിൽ പോയതാണ് വിവരം.
നേരത്തെ പണം നഷ്ടമായന്നു മാനേജരാണ് പരാതി നൽകിയത്. 2023ജൂൺ മുതൽ ആറ് മാസം കൊണ്ടാണ് ഇത്രയും തുക തട്ടിയതെന്നു പരാതിയിൽ പറയുന്നു. ബാങ്കിൽ അടയ്ക്കാൻ കൊടുത്തുവിട്ട പണത്തിൽ ഒരു ഭാഗമാണ് അപഹരിച്ചത്.
ആറ് മാസത്തിനു ശേഷമാണ് തട്ടിപ്പ് കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനു പിന്നലെ അരവിന്ദ് മുങ്ങിയതായാണ് വിവരം.
ബാങ്കിലടക്കാനുള്ള ബിവറേജസിന്റെ 81 ലക്ഷം തട്ടി; ഏഴ് ജീവനക്കാർക്കെതിരെ നടപടി; ക്ലാർക്ക് ഒളിവിൽ
