സിദ്ധാർത്ഥൻ കൊലപാതകം; വൈസ് ചാൻസലർക്കും ഡീനിനും എതിരെ കടുത്ത നടപടിയുമായി ഗവർണർ

വയനാട് : പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ പിടി വിടാതെ ഗവർണർ. കൊലപാതകത്തിനും തെളിവ് മറയ്ക്കുന്നതിനും കൂട്ട് നിന്നവർക്കെതിരെ കടുത്ത നടപടിയുമായി മുന്നോട്ട് പോകുവാൻ തന്നെയാണ് ഗവർണർ തീരുമാനിച്ചിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം.

ഇതേ തുടർന്ന് പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന് ഗവര്‍ണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നൽകി. 30 ദിവസത്തിനകം മറുപടി നല്‍കണമെന്നാണ് നിർദേശം. ഇതിനുപുറമെ സിദ്ധാര്‍ത്ഥന്‍റെ മരണത്തെ തുടര്‍ന്ന് സസ്പെൻഷനിൽ ഉള്ള മുൻ ഡീനിനും അസിസ്റ്റന്റ് വാർഡനും എതിരെ കടുത്ത നടപടിക്കും നീക്കമുണ്ട്. ഡീൻ എം. കെ. നാരായണനും അസി. വാർഡൻ ഡോ. ആർ.കാന്തനാഥനും വീഴ്ചപറ്റിയെന്നാണ് ചാൻസലറായ ഗവര്‍ണര്‍ വ്യക്തമാക്കുന്നത്.

ഇരുവർക്കും എതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. നിലവില്‍ രണ്ടു പേരും സസ്പെന്‍ഷനിലാണ്. 45 ദിവസത്തിനകം ഇരുവർക്കും എതിരെ എന്ത് നടപടി എടുത്തെന്നു അറിയിക്കണമെന്നും ഗവർണർ നിർദ്ദേശം നൽകി കഴിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!