സ്കൂൾ പ്രിൻസിപ്പലും അധ്യാപികയും തമ്മിലുള്ള അശ്ലീല വീഡിയോ ചോർന്നു; സംഭവം ഉത്തർപ്രദേശിലെ കോൺവെന്റ് സ്കൂളിൽ

ജൗന്‍പൂരില്‍  : ഉത്തര്‍പ്രദേശ് ജൗന്‍പൂരില്‍ ഒരു സ്‌കൂളിലെ വനിതാ സ്‌കൂള്‍ അധ്യാപിക പ്രിന്‍സിപ്പലുമായി അശ്ലീല പ്രവൃത്തിയില്‍ ഏര്‍പ്പെടുന്നത് ക്യാമറയില്‍ പതിഞ്ഞ ലജ്ജാകരമായ സംഭവം പുറത്തുവന്നിരിക്കുകയാണ്. അധ്യാപകരും പ്രധാനാധ്യാപകരും ഒരു സ്‌കൂളിന്റെ ആദരീയരായ വ്യക്തികളാണ്. ഈ സ്ഥാനങ്ങള്‍ക്ക് കളങ്കമുണ്ടാക്കിയ സംഭവമായാണ് സോഷ്യല്‍ മീഡിയ ഇതിനെ കാണുന്നത്.  വിദ്യാഭ്യാസ സ്ഥാപനത്തെ പ്രിന്‍സിപ്പല്‍ അധര്‍മ്മത്തിന്റെ ഗുഹയാക്കി മാറ്റിയിരിക്കുന്നുവെന്ന് വെളിപ്പെടുത്തുന്ന സംഭവമാണിതെന്നും സോഷ്യല്‍ മീഡിയയില്‍ പ്രതികരണം വരികയാണ്.

ഉത്തര്‍പ്രദേശിലെ ജൗന്‍പൂരിലെ കോണ്‍വെന്റ് സ്‌കൂളിലാണ് സംഭവം നടന്നതെന്നാണ് റിപ്പോര്‍ട്ട്. പ്രിന്‍സിപ്പലിന്റെയും അധ്യാപികയുടെയും അശ്ലീല പ്രവൃത്തിയുടെ  വീഡിയോ വൈറലായിരുന്നു. ഇത് പിന്നീട് സ്‌കൂളിലും സമൂഹത്തിലും വലിയ കോളിളക്കമുണ്ടാക്കി. ഗ്രൂപ്പ് ക്യാപ്റ്റന്‍ അഭിനന്ദന്‍ വര്‍ത്തമാന്‍, മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്പേയി, രജപുത്ര രാജാവ് മഹാറാണാ പ്രതാപ്, സ്വാതന്ത്ര്യ സമര സേനാനി ഷഹീദ് ഭഗത് സിംഗ് തുടങ്ങിയ പ്രമുഖ വ്യക്തികളുടെ ഫോട്ടോകള്‍ എന്നിവയും സ്‌കൂളിന്റെ ചുവരില്‍ കാണാം.

ഈ മുറിയില്‍ വെച്ചാണ് അധ്യാപികയും പ്രധാനാധ്യാപകനും തമ്മിലുള്ള അശ്ലീല പ്രവൃത്തി നടക്കുന്നത്. കഴിഞ്ഞ ഞായറാഴ്ച ഇന്റര്‍നെറ്റില്‍ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് ഏകദേശം മൂന്ന് ദിവസത്തെ പഴക്കമുണ്ടെന്ന് പ്രാദേശിക വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ നിര്‍ദ്ദിഷ്ട തീയതി കണ്ടെത്താന്‍ കഴിയില്ല. അടിസ്ഥാനപരമായി, ഈ സംഭവം സമൂഹത്തിന് വളരെയധികം നാണക്കേടുണ്ടാക്കിയിട്ടുണ്ട്. കാരണം സമൂഹത്തിലെ ഏറ്റവും അംഗീകൃത സ്‌കൂളുകളിലൊന്നില്‍ നിന്നുള്ള പ്രിന്‍സിപ്പല്‍ ഇതില്‍ ഉള്‍പ്പെടുന്നു എന്നതു കൊണ്ടാണ്.

ഏഴര മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ പ്രിന്‍സിപ്പല്‍ അധ്യാപികയെ വശീകരിക്കുന്നതും ലൈംഗികമായി സ്പര്‍ശിക്കുന്നതും ചിത്രീകരിച്ചിട്ടുണ്ട്. ഇങ്ങനെ സംഭവിക്കണമെങ്കില്‍ അധ്യാപകനും പ്രിന്‍സിപ്പലും തമ്മില്‍ കുറച്ചുകാലമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കേണ്ടതുണ്ട്. പ്രധാനാധ്യാപകന് ഫോണ്‍ വരുന്നതു കൊണ്ടു മാത്രമാണ് കെട്ടിപ്പിടുത്തം വിട്ട് ഫോണെടുക്കാന്‍ പോകുന്നത്. ഈ  വീഡിയോ സ്‌കൂളിലെ സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞതാകാന്‍ വഴിയില്ല.

എങ്കില്‍ അത് സ്‌കൂള്‍ പി.ടി.എയും മറ്റ് അധ്യാപകരും കാണാന്‍ ഇടയുണ്ട്. ഇത് സ്വകാര്യമായി റെക്കോര്‍ഡ് ചെയ്തതാകാനേ വഴിയുള്ളൂ. എങ്കില്‍ പ്രധാനാധ്യാപകന്  വീഡിയോ എടുത്തതിലും, അത് പ്രചരിപ്പിച്ചതിലും പങ്കുണ്ടെന്ന് മനസ്സിലാക്കാം. ധാര്‍മ്മിക ദ്രോഹത്തില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!