തിരുവനന്തപുരം : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പ്രതിയെ ജയിലിലെത്തി അറസ്റ്റ് ചെയ്തു ഇടുക്കി ഉടുമ്പൻചോല മാവറ സ്വദേശി എ.ജെ. ജോസഫിനെയാണ് (51) മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. ചുള്ളിക്കൽ സ്വദേശിനിയായ സ്ത്രീയിൽനിന്ന് പണം കൈപ്പറ്റി വഞ്ചിച്ച കേസിൽ രണ്ടാം പ്രതിയാണ് അറസ്റ്റിലായ ജോസഫ്.
ജർമനിയിൽ ബുക്ക് ബൈൻഡിങ് പ്രസിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ സ്ത്രീയുടെ പക്കൽ നിന്ന് പണം തട്ടിയെടുത്തെന്നാണ് കേസ്. തുടർന്ന് സ്ത്രീയുടെ പരാതിപ്രകാരം മട്ടാഞ്ചേരി സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരുകയായിരുന്നു. അന്വേഷണത്തിനിടെയാണ് ജോസഫ് പൂജപ്പുര പൊലീസ് സ്റ്റേഷനിൽ സമാനമായ മറ്റൊരു കേസിൽ അറസ്റ്റിലായി ജയിലിലുള്ളതായി വിവരം ലഭിച്ചത്.
ഇതനുസരിച്ച് ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി. ഇയാൾ വണ്ടന്മേട് പൊലീസ് സ്റ്റേഷനിലും സമാന കേസിൽ ഉൾപ്പെട്ടിട്ടുണ്ട്. കോടതി പ്രതിയെ റിമാൻഡ് ചെയ്തു.
വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ പ്രതിയെ ജയിലിലെത്തി അറസ്റ്റ് ചെയ്തു
