മെസി ‘ഭൂഗോള’ വിസ്മയം; മാന്ത്രിക കാലുകളുടെ മഹാചരിത്രം; ഗോള്‍വേട്ടയില്‍ നമ്പര്‍ വണ്‍

രാധകരെ വീണ്ടും വീണ്ടും വിസ്മയിപ്പിച്ച് ഫുട്‌ബോള്‍ മാന്ത്രികന്‍ ലയണല്‍ മെസി. ലോകകപ്പില്‍ ഏറ്റവും അധികം ഗോളുകളെന്ന റെക്കോര്‍ഡ് 38 വയസ് കഴിയാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സ്വന്തം പേരിലെഴുതി. പ്രതിഭകള്‍ക്ക് പ്രായം പ്രശ്‌നമല്ലെന്ന് ഒരിക്കല്‍ കൂടി ലോകം കണ്ടു മെസിയിലൂടെ. ഇതോടെ ഗോള്‍ വേട്ടയില്‍ ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയുടെ നേട്ടം പഴംങ്കഥയായി.

ആദ്യ കളിയില്‍ അള്‍ജീരിയക്കെതിരെ മെസി ഹാട്രിക് നേടിയിരുന്നു. ആ മത്സരത്തിലെ ഹാട്രിക് നേട്ടമാണ് മെസിയെ മിറോസ്ലാവ് ക്ലോസെയുടെ (16) റെക്കോര്‍ഡിനൊപ്പമെത്തിച്ചത്. അത് അര്‍ജന്റീനയുടെ 200ാംമത് മത്സരം കൂടിയായിരുന്നു. ലോകകപ്പിലെ രണ്ടാമത്സരത്തില്‍ ഓസ്ട്രിയക്കെതിരെയാണ് മെസിയുടെ നേട്ടം. ലോങ് റേഞ്ച് ഷോട്ടുകളില്‍ അസാധ്യ മികവുള്ള മെസി, ലോകകപ്പില്‍ ഇതുവരെ ബോക്സിന് പുറത്തുനിന്ന് ഇതിനകം അഞ്ച് ഗോളുകള്‍ നേടിയിട്ടുണ്ട്.

ആദ്യ മത്സരത്തില്‍ ജോര്‍ദാനെതിരെ തകര്‍പ്പന്‍ വിജയം നേടി ഓസ്ട്രിയയ്ക്കെതിരെ, അര്‍ജന്റീന ഇറങ്ങിയപ്പോള്‍ എല്ലാ കണ്ണുകളും ലയണല്‍ മെസിയിലായിരുന്നുന്നു. അള്‍ജീരിയയ്ക്കെതിരായ ആദ്യ മത്സരത്തില്‍ അര്‍ജന്റീനയുടെ ആക്രമണങ്ങള്‍ കോര്‍ത്തിണക്കിയ താന്‍ തന്നെയാണ് ഇപ്പോഴും ഫുട്‌ബോളിലെ ‘മഹാവിസ്മയം’ എന്ന് മെസി ലോകത്തെ വീണ്ടും ഓര്‍മിപ്പിക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!