കോട്ടയം: മുഖ്യമന്ത്രി പദവി സംബന്ധിച്ച് ഹൈക്കമാൻഡ് തീരുമാനം നീളുന്നതിനിടെ, വി.ഡി. സതീശൻ അനുകൂലിയായ കുറുപ്പന്തറ സ്വദേശി ഫ്രാൻസിസ് ആണ് ശരീരത്തിൽ പെട്രോൾ ഒഴിച്ച് പ്രതിഷേധിച്ചത്. കുറുപ്പന്തറ കവലയിൽ ലൈറ്ററുമായി നിന്ന് ജീവൻ പണയം വെച്ചായിരുന്നു ഇയാളുടെ ‘ഒറ്റയാൾ പോരാട്ടം’.
102 സീറ്റുകൾ നൽകി ജനങ്ങൾ യുഡിഎഫിനെ വിജയിപ്പിച്ചിട്ടും മുഖ്യമന്ത്രിയെ കണ്ടെത്താൻ ഹൈക്കമാൻഡ് വൈകുന്നതിനെ ഫ്രാൻസിസ് വിമർശിച്ചു. രാജസ്ഥാനിലും മഹാരാഷ്ട്രയിലും കോൺഗ്രസിനുണ്ടായ തകർച്ചയ്ക്ക് കാരണം കെ.സി. വേണുഗോപാൽ ആണെന്നും, അദ്ദേഹം കേരളത്തിൽ മുഖ്യമന്ത്രിയായാൽ ഭരണം ബിജെപിയുടെ കയ്യിലെത്തുമെന്നും ഫ്രാൻസിസ് ആരോപിച്ചു. ഞായറാഴ്ച പ്രഖ്യാപനം വരുമ്പോൾ വി.ഡി. സതീശന്റെ പേരല്ലെങ്കിൽ നൂറുകണക്കിന് ആളുകൾ തെരുവിലിറങ്ങി ആത്മഹത്യ ചെയ്യുമെന്നും ഇയാൾ ഭീഷണി മുഴക്കി.
“സതീശനെ മാറ്റി കെ.സിയെ കൊണ്ടുവന്നാൽ കത്തിച്ചാമ്പലാകും”…. കോട്ടയത്ത് പെട്രോൾ ഒഴിച്ച് പ്രവർത്തകന്റെ ആത്മഹത്യാ ഭീഷണി
