ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ നിമിഷം; കയ്പമംഗലം കണ്ടത് സിനിമയെ വെല്ലുന്ന സാഹസിക രക്ഷാപ്രവർത്തനം

തൃശൂർ : കയ്പമംഗലം ദേശീയപാതയിലൂടെ സാധാരണ പോലെ വാഹനങ്ങൾ കുതിച്ചു പായുന്നു. എന്നാൽ ഒരു നിമിഷം അവിടെ കൂടിയവരുടെയെല്ലാം ശ്വാസം നിലച്ചുപോയി. 

ഓടിക്കൊണ്ടിരുന്ന കാർ ഒരു കുഴിയിൽ ചാടിയതും, നിയന്ത്രണം വിട്ട് പിൻവശത്തെ ഡോർ മലർക്കെ തുറന്നു. കാറിനുള്ളിലിരുന്ന പിഞ്ചുകുഞ്ഞ് റോഡിലേക്ക് തെറിച്ചു വീഴാൻ തുടങ്ങുന്നു!

ഒരു നിമിഷം വൈകിയിരുന്നെങ്കിൽ വലിയൊരു ദുരന്തം സംഭവിക്കുമായിരുന്നു. എന്നാൽ ആ നിമിഷം വിധിക്ക് തോറ്റുകൊടുക്കാൻ തയ്യാറാകാതെ ഒരാൾ പാഞ്ഞെത്തി. പിന്നാലെ ബൈക്കിൽ വരികയായിരുന്ന പറവൂർ സ്വദേശി അനീഷ്. തന്റെ ജീവൻ പോലും പണയപ്പെടുത്തി ബൈക്കിന്റെ വേഗത കൂട്ടി ആ കാറിനൊപ്പം കുതിച്ചു. കുഞ്ഞ് റോഡിലേക്ക് വീഴുന്നതിന് തൊട്ടുമുൻപ്, ആ കുഞ്ഞു ജീവനെ അനീഷ് ചേർത്തുപിടിച്ചു.

അനീഷിൽ നിന്നും തങ്ങളുടെ ഏക മകൾ സയാനയെ നെഞ്ചോട് ചേർക്കുമ്പോൾ മാള സ്വദേശികളായ നൗഷാദും റുഖ്സാനയും കരയുകയായിരുന്നു. ആ കണ്ണീരിൽ അനീഷിനോടുള്ള നന്ദി മുഴുവനുമുണ്ടായിരുന്നു.

റോഡിലെ കുഴികളും തടസ്സങ്ങളും അപകടം വിതയ്ക്കുന്ന കയ്പമംഗലത്ത്, അനീഷിന്റെ ഈ ധീരത ഒരു വലിയൊരു അപകടമാണ് ഒഴിവാക്കിയത്. സമൂഹ മാധ്യമങ്ങൾ ഒന്നടങ്കം ഈ ധീരനായ യുവാവിനെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!