രാജ്യത്ത് ആദ്യമായി ദയാവധത്തിന് സുപ്രീംകോടതി അനുമതി

ന്യൂഡൽഹി : 13 വർഷമായി കോമയിൽ കഴിയുന്ന മുപ്പത്തിരണ്ടുകാരൻ ഹരീഷ് റാണയുടെ ദയാവധത്തിന് സുപ്രീം കോടതിയുടെ അനുമതി.

രാജ്യത്താദ്യമായാണ് ഇത്തരത്തിൽ ദയാവധം അനുവദിക്കുന്നത്.

മകന്റെ ദുരിതാവസ്‌ഥ കണ്ടുമടുത്ത മാതാപിതാക്കളാണ് ദയാവധം ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്. നിലവിൽ ഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) ആണ് ഹരീഷ് റാണ കഴിയുന്നത്.

2013 ഓഗസ്‌റ്റ് 20ന് കെട്ടിടത്തിന്റെ നാലാം നിലയിൽനിന്നു വീണതോടെയാണ് നോയിഡ സ്വദേശി ഹരീഷ് റാണ(32)യുടെ ശരീരം തളർന്നത്.

അനങ്ങാൻ പോലും കഴിയാതെ കിടക്കുന്ന ഹരീഷിൻ്റെ ശരീരത്തിലാകെ മുറിവുകളാണ്. ട്യൂബിലൂടെയാണു ഭക്ഷണം നൽകുന്നത്. ഓക്സിജൻ ട്യൂബുമുണ്ട്. ഭേദപ്പെടുത്താനാകാത്തവിധം രോഗാവസ്‌ഥയിലാകുന്നവർക്കു മരുന്നും ഭക്ഷണവും മറ്റും ക്രമേണ നിർത്തിയുള്ള നേരിട്ടല്ലാത്ത മരണം അനുവദിക്കാറുണ്ട്. എന്നാൽ ഡോക്ടറുടെ മേൽനോട്ടത്തിലുള്ള നേരിട്ടുള്ള മരണം ഇന്ത്യയിൽ അനുവദിച്ചിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!