തിരുവനന്തപുരം : മുഖ്യമന്ത്രി വി ഡി സതീശന് പിന്തുണയുമായി ബിജെപി. മുസ്‌ലിം ലീഗ് മുഖ്യമന്ത്രിയെ പരസ്യമായി ഭീഷണിപ്പെടുത്തുന്നുവെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. വര്‍ഗീയശക്തികളുടെ ഭീഷണി അംഗീകരിക്കാനാവില്ല, രാഷ്ട്രീയ വിയോജിപ്പുകള്‍ സ്വാഭാവികമാണെന്നും എന്നാല്‍ ഭീഷണിയുടെ രാഷ്ട്രീയം എതിര്‍ക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
സ്ത്രീകളുടെ അവകാശങ്ങളെ പിന്തുണച്ചുകൊണ്ട് ലളിതമായ ഒരു പ്രസ്താവന നടത്താന്‍ പോലും ഇന്ന് മുഖ്യമന്ത്രി വിഡി സതീശന് സാധിക്കുന്നില്ല. എന്തുകൊണ്ടാണ് ഇത്?. കാരണം, മുസ്‌ലിം ലീഗിനെയും തീവ്രവാദ സംഘടനകളെയും പ്രീണിപ്പിച്ചാല്‍ മാത്രമേ തന്റെ സര്‍ക്കാരിന് നിലനില്‍പ്പുള്ളൂ എന്ന ഭയമാണ് ഇതിന് പിന്നില്‍. ഇത്തരം സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങിയാണ് പിഎം ശ്രീ, ആയുഷ്മാന്‍ ഭാരത് ഉള്‍പ്പെടെയുള്ള സുപ്രധാന കേന്ദ്ര പദ്ധതികളില്‍ നിന്ന് കേരള സര്‍ക്കാര്‍ പിന്മാറുന്നത്. ഇത് സംസ്ഥാനത്തിന്റെ വികസനത്തിന് വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ടെന്ന് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
