തിരുവനന്തപുരം : ബാർകോഴ വിവാദത്തിൽ എക്സൈസ് വകുപ്പ് മന്ത്രി എം പി രാജേഷ് രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് നിയമസഭയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.
മാർച്ചിന് നേരെ പോലീസ് നിരവധിതവണ ജലപീരങ്കി പ്രയോഗിച്ചു .നിരവധി പ്രവർത്തകർ തെറിച്ച് വീണു. പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് പ്രതിഷേധിക്കുകയാണ്. പ്രവർത്തകരും പോലീസും തമ്മിൽ ഉന്തും തള്ളും ഉണ്ടായി.
ബാറുകൾ അല്ല സ്കൂളുകളാണ് തുറക്കുന്നത് എന്ന് പറഞ്ഞ് അധികാരത്തിൽ എത്തിയ സർക്കാർ 29 നിന്നും 803 ബാറുകൾ ആക്കി ഉയർത്തി.സ്കൂളുകളിൽ നിന്നാണോ ബാറുകളിൽ നിന്നാണോ കുട്ടികൾ പഠിക്കേണ്ടതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പരിഹസിച്ചു .
മന്ത്രിമാരെ പ്രതിയാക്കി കേസെടുക്കണമെന്ന് ഷാഫി പറമ്പിൽ എംപി ആവശ്യപ്പെട്ടു. കക്കുക മുക്കുക എന്നത് മാത്രം മുഖമുദ്രയാക്കിയ ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത് എന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.