കണ്ണൂർ: ഓടികൊണ്ടിരുന്ന ബസിന്‍റെ ചെയിസിൽ ചാടികയറാൻ ശ്രമിക്കുന്നതിനിടെ താഴെവീണു എൻജിനീയറിംഗ് വിദ്യാർഥിക്ക് ദാരുണാന്ത്യം.
വിമൽ ജ്യോതി എൻജിനീയറിംഗ് കോളജ് കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി ചുണ്ടപ്പറമ്പ് കൊടൂർ ഡൊമിനിക്കിന്‍റെ മകൻ ജോയൽ (23) ആണ് കണ്ണൂർ കണ്ണോത്തുംചാലിൽ ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്. ബസ്സിൻ്റെ ചെയിസിൽ നിന്ന് താഴെ വീണു ടയർ കയറിയാണ് മരണം സംഭവിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നിനാണ് സംഭവം. വാഹനപ്രിയനായിരുന്ന ജോയൽ ചെറുപുഴ കേന്ദ്രമായി പ്രവർത്തിക്കുന്ന റെസാരിയോ ടൂറിസ്റ്റ് ബസ്ഗ്രൂപ്പിന് എത്തിയ പുതിയ ചെയിസ് കണ്ണൂരിൽ നിന്നും കൊണ്ടുപോകും വഴിയാണ് സംഭവം.
ജോയലും സുഹ്യത്തും ബൈക്കിൽ ബസിന് പിന്നാലെ സഞ്ചരിച്ച് മൊബൈലിൽ വീഡിയോ എടുത്തു പോകുന്നതിനിടെ കണ്ണോത്തും ചാലിൽ എത്തിയപ്പോൾ ബൈക്കിൽ നിന്നും ഇറങ്ങിയ ജോയൽ ബസ് ചെയ്സിസിൽ കയറുന്നതിനിടെ പിടിവിട്ട് ടയറിനടിയിൽ പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല.
ഒഴിവുദിനങ്ങളിൽ ജോയൽ ഈ കമ്പനിയുടെ ബസിൽ പോയിരുന്നു. മൃതദേഹം മിംസ് ആശുപത്രി മോർച്ചറിയിൽ. കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു.
അമ്മ ലിസമ്മ കരിമ്പം പെരുമത്ര കുടുംബാംഗം. സഹോദരൻ:ലിയോ (കുറുമാത്തൂർ വിഎച്ച്എസ്ഇ സ്കൂൾ വിദ്യാർഥി.) സംസ്കാരം ഇന്ന് ചുണ്ടപ്പറമ്പ് സെന്‍റ് ആന്‍റണീസ് പള്ളി സെമിത്തേരിയിൽ.