തിരുവനന്തപുരം: കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍ ഉള്‍പ്പടെ ആറ് അംഗങ്ങളെയാണ് സിന്‍ഡിക്കേറ്റില്‍ പുതിയതായി ഉള്‍പ്പെടുത്തിയത്. നിലവിലെ സിന്‍ഡിക്കേറ്റിലുള്ള ഇടത് അംഗങ്ങളെ മാറ്റിയാണ് സര്‍ക്കാരിന്റെ പുനഃസംഘടന ഉത്തരവ്.
ഇടത് സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ചയാളാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ ചെയര്‍മാന്‍ ആര്‍ എസ് ശശികുമാര്‍. ഡോ. സിബി സി ബാബു, ഡോ. നൗഷാദ് വി, ഡോ. കെ അനില്‍ കുമാര്‍, ഡോ. എസ് പ്രേമ, യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. അജയ് ജുവല്‍ കുര്യാക്കോസ് എന്നിവരും പട്ടികയില്‍ ഉള്‍പ്പെടുന്നുണ്ട്. നേരത്തെ ഇടത് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്ത ആറംഗങ്ങളെ പിന്‍വലിച്ചുകൊണ്ടാണ് ഇപ്പോള്‍ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ആലപ്പുഴ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ മര്‍ദ്ദനമേറ്റ രണ്ടാമത്തെയാളാണ് അജയ് ജുവല്‍ കുര്യാക്കോസ്.
കേരള സർവകലാശാല സിൻഡിക്കേറ്റ് പുനഃസംഘടിപ്പിച്ച് സർക്കാർ ഉത്തരവ്… ആർ എസ് ശശികുമാർ സിൻഡിക്കേറ്റിൽ…
