റബർ വില കുതിപ്പ് : പ്രതിഫലിക്കുന്നത് മോദി സർക്കാരിൻ്റെ നയസമീപനത്തിൻ്റെ ഗുണഫലം’ : എൻ ഹരി

കോട്ടയം : റബർ  വില കൂടുമ്പോൾ നേട്ടം പോക്കറ്റിലാക്കാനും വിലയിടിയുമ്പോൾ കേന്ദ്രത്തെ പഴിചാരിയുമുള്ള ഇരുമുന്നണികളുടെയും എട്ടുകാലി മമ്മൂഞ്ഞ് രാഷ്ട്രീയം പരിഹാസ്യവും ലജ്ജാകരവുമെന്ന് ബിജെപി മധ്യമേഖലാ പ്രസിഡണ്ട് എൻ ഹരി.

സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയിലേക്ക് റബ്ബർ കുതിക്കുമ്പോൾ നരേന്ദ്രമോദി സർക്കാരിൻ്റെ ദീർഘവീക്ഷണമുള്ള കർമ്മപദ്ധതികളാണ് ഇതിന് നിദാനമെന്ന് അഭിമാനത്തോടെ പറയേണ്ടിയിരിക്കുന്നു.

മോദി സർക്കാരിനെതിരായ
കേരളത്തിലെ ഇരു മുന്നണികളുടെയും വ്യാജപ്രചരണത്തിന്റെ മുനയൊടിക്കുന്ന താണ് ഇപ്പോഴത്തെ വില കുതിച്ചുചാട്ടം.

റബറിന്റെ ഇറക്കുമതി നിയന്ത്രിക്കുകയും പ്രകൃതിദത്ത റബറിന്റെ  ഉപഭോഗത്തിൽ പ്രതിവർഷം   2 ലക്ഷം മെട്രിക്  ടണ്ണിൻ്റെ അധിക വർദ്ധന വരികയും ചെയ്തു. ഇത് റബ്ബർ വിപണിയിൽ ഉണ്ടാക്കിയ
ആവശ്യകതയാണ് റബർ വില സ്വപ്ന സമാനമായ ഉയരത്തിലേക്ക് കൊണ്ടുപോകുന്നത്.

ഇറക്കുമതി ചുങ്കം കൂട്ടിയതും ഇറക്കുമതി നിയന്ത്രണം ഏർപ്പെടുത്തിയതും തന്നെയാണ് വില വർധിക്കുന്നതിന് അനുകൂല സാഹചര്യമൊരുങ്ങിയത്. കേന്ദ്രസർക്കാരിനെതിരെ കുപ്രചരണ ങ്ങളുടെ കുത്തൊഴുക്കായിരുന്നു. ഇറക്കുമതിയിൽ  വ്യവസായിക്കൾക്കനു കൂലമായ നിലപാട് കേന്ദ്ര സർക്കാർ സ്വീകരിക്കുമെന്നായിരുന്നു ഒരു പ്രചരണം.
പക്ഷെ അതെല്ലാം വെള്ള ത്തിൽ വരച്ച വര പോലെയായി.

കോൺഗ്രസ് നേതൃത്വം നൽകിയ യുപിഎ  സർക്കാരിന്റെ കാലത്ത് റബ്ബർ ഇറക്കുമതി ക്ക് ആവശ്യം പോലെ അനുമതി നൽകിയിരുന്നു. എന്നാൽ ഇത്തരത്തിലുള്ള സമ്മർദ്ദങ്ങളെ അവഗണിച്ച് കർഷകരുടെ പക്ഷത്ത് കരുത്തോടെ നിലയുറപ്പിക്കാൻ മോദി സർക്കാരിന് കഴിഞ്ഞു. റബ്ബർ ബോർഡിന്റെ ശുപാർശയനുസരിച്ച് ഇറക്കുമതി പരമാവധി നിയന്ത്രിച്ചതോടെ ആഭ്യന്തര വിപണിയിൽ  റബ്ബർ ‘ഡിമാൻഡ് ഉയർന്നു.മോദി സർക്കാരിൻ്റെ നയ ഗുണഫലമാണ് റബർ വിപണിയിൽ പ്രതിഫലിക്കുന്നത് . കർഷകരുടെ പക്ഷത്താണ് ബിജെപിയും കേന്ദ്രസർക്കാരും .

റബ്ബർ ബോർഡ് ആവശ്യപ്പെട്ട തുക ബജറ്റിൽ  വകയിരുത്തുകയും ഉൽപാദനശേഷി കൂടിയ റബർ ആവർത്തന കൃഷി  പ്രോത്സാഹിപ്പിക്കുകയും കർഷകർക്ക് കൂടുതൽ സബ്സിഡി ആനുകൂല്യങ്ങൾ നൽകുകയും ചെയ്തു.

റബർ വിലയിലും വിപണിയിലും കുതിപ്പുണ്ടാക്കുന്ന ഒട്ടേറെ പദ്ധതികൾ ആണ് കേന്ദ്രസർക്കാർ അടുത്തിടെ പ്രഖ്യാപിച്ചത്. കർഷകർക്ക് ഗ്രൂപ്പ് ഇൻഷുറൻസ് വ്യക്തിഗത ഇൻഷുറൻസ് കൂടാതെ കൃഷിക്കും കൃഷി അനുബന്ധ ഉപകരണങ്ങൾക്കും സബ്സിഡി തുടങ്ങി കർഷകരുടെ ഭാവി ശോഭനമാക്കുന്ന മോദി സർക്കാരിൻ്റെ അനവധി പദ്ധതികൾ ആണ് പ്രാബല്യത്തിലാവുന്നതെന്നും ഹരി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!