തിരുവനന്തപുരം : ഗവര്‍ണറുമായി തുറന്ന പോരിന് ഒരുങ്ങി സര്‍ക്കാര്‍. എപിജെ അബ്ദുൾ കലാം സാങ്കേതിക സര്‍വകലാശാലയുടെ വിസി നിയമനത്തിനായി സംസ്ഥാന സര്‍ക്കാര്‍ സ്വന്തം നിലയ്ക്ക് അഞ്ച് അംഗ സേര്‍ച്ച് കമ്മിറ്റി ഉണ്ടാക്കി. ഇതിൽ ഗവര്‍ണറുടെ പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടില്ല. നേരത്തെ നിയമസഭാ പാസാക്കുകയും രാഷ്ട്രപതി തള്ളുകയും ചെയ്ത സേര്‍ച്ച് കമ്മിറ്റി ബില്ലിലെ വ്യവസ്ഥ പ്രകാരമാണ് സര്‍ക്കാരിന്റെ നീക്കം. അഞ്ചംഗ കമ്മിറ്റിയിൽ യുജിസി പ്രതിനിധിയെ ഉൾപ്പെടുത്തിയിട്ടുണ്ട്. കെടിയു അടക്കം ആറ് സര്‍വകലാശാലകളിലെ വിസി നിയമനത്തിന് ഗവർണർ അടുത്തിടെ സേർച് കമ്മിറ്റി ഉണ്ടാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് സംസ്ഥാന സര്‍ക്കാരിൻ്റെ നീക്കം.
Related Posts
8.5 കോടി ബിസിസിഐ വക ; പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന് ധനസഹായം പ്രഖ്യാപിച്ച് ബിസിസിഐ
ന്യൂഡൽഹി : 2024ലെ പാരീസ് ഒളിമ്പിക്സിനായി ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷന് 8.5 കോടി രൂപ ധനസഹായം നൽകുമെന്ന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് . ബിസിസിഐ സെക്രട്ടറി…
മുന്‍ സംസ്ഥാന ഗുസ്തി താരം കെ.ജയകുമാര്‍ അന്തരിച്ചു
കോട്ടയം : മുന്‍ ഗുസ്തി താരം കെ. ജയകുമാര്‍ (55) അന്തരിച്ചു. മുന്‍ സംസ്ഥാന യൂണിവേഴ്സിറ്റി ഗുസ്തി താരമാണ്. ബെംഗളുരു മിലിട്ടറി ഡിഎസ്സി ആയിരുന്നു. മാന്നാത്ത് വെസ്റ്റ്…
‘സമൂഹത്തെ ഭിന്നിപ്പിക്കുന്നത് കലയല്ല’; കേരള സ്റ്റോറി പ്രദര്‍ശനത്തിനെതിരെ പാളയം ഇമാം
തിരുവനന്തപുരം: വിവാദ സിനിമയായ ദി കേരള സ്റ്റോറി പള്ളികളില്‍ പ്രദര്‍ശിപ്പിക്കുന്നതില്‍ വിമര്‍ശനവുമായി തിരുവനന്തപുരം പാളയം ഇമാം വിപി സുഹൈബ് മൗലവി. സമൂഹത്തെ ഭിന്നിപ്പിക്കുന്നത് കലയല്ല. കള്ളം പ്രചരിപ്പിക്കുന്നവരുടെ…
