നയപ്രഖ്യാപനത്തിന്റെ അവസാന ഖണ്ഡിക മാത്രം വായിച്ച് സഭവിട്ട് ഗവർണർ, നടപടിയിൽ അമ്പരന്ന് സർക്കാരും പ്രതിപക്ഷവും

തിരുവനന്തപുരം : സർക്കാരുമായുള്ള ഗവർണറുടെ ഏറ്റുമുട്ടൽ പുതിയ തലത്തിൽ. ­നിയമസഭയിൽ ന­യ­പ്ര­ഖ്യാ­പ­ന­ത്തിൻറെ അ­വ­സാ­ന ഖണ്ഡി­ക മാത്രം വാ­യി­ച്ച് ഗ­വർ­ണർ ആ­രി­ഫ് മു­ഹമ്മ­ദ് ഖാൻ ഇറങ്ങിപ്പോവുകയായിരുന്നു. ഒരു മിനിറ്റും 18 സെക്കന്റും മാത്രമായിരുന്നു ഗവർണറുടെ നയപ്രസംഗം.

നി­യ­മ­സഭ­യെ അ­ഭിസം­ബോ­ധ­ന ചെയ്­ത ശേ­ഷം താൻ അ­വസാന ഖണ്ഡി­ക മാ­ത്ര­മേ വാ­യി­ക്കൂ എ­ന്ന് ഗ­വർ­ണർ അ­റി­യി­ക്കു­ക­യാ­യി­രുന്നു. അവസാന ഖണ്ഡിക വായിച്ച­തി­ന് പി­ന്നാ­ലെ ദേശീ­യ ഗാ­ന­ത്തി­ന് ആവശ്യപ്പെടുകയും ഇതിനുശേഷം ഗ­വർ­ണർ സ­ഭ വി­ട്ടുപോവുകയുമായിരുന്നു. കേന്ദ്രസർക്കാരിന്റെ കേരളത്തോടുള്ള അവഗണനയെക്കുറിച്ചുള്ള പരാമർശം നയപ്രഖ്യാപനത്തിലുണ്ടായിരുന്നു.

ന­യ­പ്ര­ഖ്യാ­പ­ന­ത്തി­നാ­യി നി­യ­മസ­ഭാ മ­ന്ദി­ര­ത്തി­ലെത്തി­യ ഗ­വർണ­റെ മു­ഖ്യ­മന്ത്രി പി­ണ­റാ­യി വി­ജയൻ, സ്­പീ­ക്കർ എ.എൻ.ഷം­സീർ, പാർ­ല­മെൻ്ററി­കാ­ര്യ­മന്ത്രി കെ.രാ­ധാ­കൃ­ഷ്­ണൻ എ­ന്നി­വർ ചേർ­ന്നാ­ണ് സ്വീ­ക­രി­ച്ചത്. മു­ഖ്യ­മ­ന്ത്രി­യിൽ­നി­ന്ന് പൂ­ച്ചെ­ണ്ട് സ്വീ­ക­രി­ച്ചെ­ങ്കി­ലും ഇ­രു­വരും തമ്മിൽ ഹ­സ്­ത­ദാ­നം ഉൾ­പ്പെ­ടെയു­ള്ള ഉ­പ­ചാ­ര­ങ്ങൾ ഒന്നും ഉ­ണ്ടാ­യി­രു­ന്നില്ല. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഹ്രസ്വമായ ഗവർണറുടെ നയപ്രഖ്യാപനമായിരുന്നു ഇന്നത്തേത്.

ഗവർണറുടെ നടപടിക്കെതിരേ പ്രതിപക്ഷനേതാവ് വിഡി സതീശനും ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടിയും രംഗത്തെത്തി. ഗവർണറുടെ നടപടിയെ തങ്ങൾ അംഗീകരിക്കുന്നില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഗവർണർ വരുന്നതും കണ്ടു. വാണംവിട്ട പോലെ പോവുന്നതും കണ്ടുവെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞു. സർക്കാരിന് പ്രഖ്യാപനങ്ങൾ നടത്താൻ മാത്രമേ ആകുന്നുള്ളുവെന്നും ഒന്നും നടപ്പാക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!