തിരുവനന്തപുരം : രണ്ട് വർഷം മമ്പ് സ്മാർട്ട് ആക്കാൻ പൊളിച്ചടുക്കിയ പാമ്പാടി വില്ലേജ് ഓഫീസ് പുന: സ്ഥാപിക്കാൻ നടപടി സ്വീകരിക്കണമെന്ന് നിയമസഭയിൽ ആവശ്യപ്പെട്ട് ചാണ്ടി ഉമ്മൻ എംഎൽഎ .
പാമ്പാടി വില്ലേജ് ഓഫീസിൻ്റെ പഴയ കെട്ടിടം പൊളിച്ച് മാറ്റിയിട്ട് രണ്ട് വർഷം കഴിഞ്ഞു. നിർമ്മാണത്തിന് ആരംഭം കുറിച്ചു ശിലയിട്ടു. പക്ഷേ, നിലവിൽ ഈ സ്ഥലം കാട് പിടിച്ച് കിടക്കുകയാണ്. ശിലാഫലകം പാമ്പാടി കമ്യൂണിറ്റി ഹാളിലാണ് ഭദ്രമായി ഇരിക്കുന്നത്.
ഈ ശിലാഫലകം കണ്ടു കിട്ടിയതായും ചാണ്ടി ഉമ്മൻ സഭയിൽ പറഞ്ഞു .

അതേ സമയം മണ്ണ് നീക്കം ചെയ്യുന്നതിലുള്ള സാങ്കേതിക പ്രശ്നമാണെന്ന മുടന്തൻ ന്യായമാണ് ഉത്തരമായി നൽകിയത്. ഇത് കൗതുകകരമാണെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
കൂടാതെ നിലവിൽ വില്ലേജ് ആഫീസ്
റീ ബിൽ ഇൻഷേറ്റീവ്
കേരളയിൽ ഉൾപ്പെടുത്തി പദ്ധതി മുന്നോട്ട് വച്ചങ്കിലും അവർ ഈ കാര്യം തള്ളിക്കളഞ്ഞു ,തുടർന്ന് മുടന്തൻ ന്യായങ്ങൾ നിരത്തി പണി നീണ്ടുപോയി എന്നതാണ് യാഥാർത്ഥ്യം
ഇനി നിലവിലുള്ള സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കെട്ടിടം പണി എന്ന് പൂർത്തിയാക്കും എന്നത് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു.
